Monday, February 19, 2018

മൃത്യു




രാത്രിയിൽ എന്റെ ചില്ലുജാലകത്തിനപ്പുറത്ത്
അവന്റെ വിളറിയ മുഖം കണ്ടു.

ഹായ് , മൃത്യു . എന്താ ഇവിടെ ?

കൊണ്ട് പോകാൻ വന്നതാണ് .

അതിനു ... ഞാൻ തുടങ്ങിവച്ചതൊന്നും  പൂർത്തിയായില്ലല്ലോ?

നിന്റെ കർമ്മങ്ങൾ മുക്തിയടയാതെ കിടക്കട്ടെ .

നിന്നെ പൂർണ്ണതയിലേക്കാനയിക്കാനാണ് ഞാൻ വന്നത് ....

No comments:

Post a Comment